Skip to main content

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?




തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .

    “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ” 
ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം 
ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കുന്നതും കൊണ്ടും ഇത് ഒരു പൊള്ളുന്ന വിക്ഷയം ആണ് എന്ന്അറിഞ്ഞു കൊണ്ട് തന്നെയാണ് ഇങ്ങനെ ഞാന്‍ ഇവിടെ ചര്ധിക്കാന്‍ പോകുന്നത് . 
ഒരിക്കല്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട് ചിന്തയിൽ ശങ്കരാചാര്യർക്കു തുല്യനും കർമ്മത്തിൽ ശങ്കരാചാര്യരേക്കാൾ മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കിൽ അതു ശ്രീനാരായണഗുരുദേവനാണ്. ചരിത്രം അറിയാവുന്നര്‍ക്ക് അത് ഒരു അതിവചനം ആയി തോന്നിന്നില്ല

ഗുരുദേവന്‍ ഒരു ഈഴവ ദൈവം ആകുന്നതിനു മുന്പ് കേരളത്തിനു ഗുരുദേവന്‍ ആരായിരുന്നു . ചരിത്രം പഠിക്കാന്‍ പോയാല്‍ മാത്രമേ  മഞ്ഞ പട്ടിട്ട സിമിന്‍റെ വിഗ്രഹത്തില്‍  അപ്പുറം ഗുരു ആരെന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ ആവുകയുള്ളൂ. മദിരാശിയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി നാട്ടില്‍ ഒരു തൊഴില്‍ തേടിയെത്തിയ ഡോ. പല്‍പ്പുവിനോട്, ബിരുദം ഉണ്ടല്ലേ, ഏറ്റവും ഉയരമുളള തെങ്ങിന്റെ മണ്ടയിലിരുന്ന് ചെത്തിക്കോളൂ, എന്ന് അന്നത്തെ അധികാരികള്‍ പറഞ്ഞ ചരിത്രം


ഗുരുദേവന്‍ എന്നാ സാമുഹിക പരിഷ്കര്‍ത്താവ്‌

 ലോകം കണ്ട എല്ലാ ദൈവങ്ങള്‍ ആയ മഹാന്‍ മാരും ലോകത്തോട്‌ പറഞ്ഞത് ഒന്ന് ആയിരുന്നു ..മനുഷന്‍ എങ്ങന ആണ് ജീവിക്കണ്ടത് ..ഗുരുദേവനും അതിനെ   പറ്റി ഒരു വ്യക്തമായ കാഴ്ച പാട് ഉണ്ടായിരുന്നു . ജീവിതത്തിൽ യുക്തിവാദത്തിലധിഷ്ടിതമായ വിശ്വാസങ്ങൾ മാത്രം  അനുകരിക്കാറുള്ള  എന്നെ പോലുള്ള നിഷേധികള്‍ക്ക്  എന്നും  പിന്തുടരവുന്ന ഒന്നാണ് ഗുരു ദേവന്‍റെ കാഴ്ച പാടുകള്‍  .അത് കൊണ്ടാണ് ഇന്നും ഒരു നല്ല മനുഷന്‍ അനുകരിക്കുവാന്ന ഏറ്റവു, നല്ല വഴി ശ്രീനാരായണ ദര്‍ശനം എന്ന് എനിക്ക് തോന്നുന്നത് .ഒരു കാലഘട്ടത്തില്‍ ഇത്രയും വിശാലമായി ചിന്തിക്കാന്‍ കഴിഞ്ഞു എന്നത് എന്നും എന്നെ അത്ഭുത പെടുത്ത്ന്ന ഒന്ന് ആണ് .
ഗുരു ദേവനെ പറ്റി അധികം അനെഷിക്കാത്ത എന്റെ സുഹ്ര്ത്തുക്കല്‍ക്കായി ഗുരുവിന്‍റെ കാഴ്ചപാടുകള്‍ വ്യക്തമാക്കാന്‍ ആയി  എനിക്ക് അറിയാവുന്ന  രണ്ട കഥകള്‍ പറയാം:
 
(1)  ഒരിക്കൽ  ഒരു ശിക്ഷ്യന്‍ അദ്ദേഹത്തോട് ചോദിച്ചു; ‘ശവം കുഴിച്ചിടുന്നതാണോ, ദഹിപ്പിക്കുന്നതാണോ ഉത്തമംഎന്ന്‌. അതിന് അദ്ദേഹത്തിന്റെ മറുപടി: ചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കുന്നതല്ലെ നല്ലത് എന്നായിരുന്നു. 


(2) ഒരു ഉത്സവപ്പറമ്പിൽ, ഇദ്ദേഹം ഒരു കേമനാണെന്നറിഞ്ഞിരുന്ന അവിടത്തെ കോമരം (തെയ്യം )കല്പന പറയാൻ വന്നു. ഒന്നും കേൾക്കേണ്ട എന്നു പറഞ്ഞത് പരിഹാസമായി തോന്നിയ കോമരം; ‘എന്താ പരീക്ഷ കാണിക്കണോഎന്നായി. ആ വെല്ലുവിളി സ്വീകരിച്ച ഗുരുദേവൻ, ആവശ്യപ്പെട്ടത്; “അങ്ങയുടെ  വായിൽ കുറച്ചു പല്ല് കണ്ടാൽ നന്നായിരുന്നു എന്നാണ്. (കോമരത്തിന്റെ വായ്യില്‍ ഒറ്റ പല്ലുകള്‍ ഉണ്ടായിരുന്നില്ല ) എന്റെ ചിന്താഗതിയുമായി യോചിച്ചു പോകുന്നതുകൊണ്ട്, ഈ രംഗം എനിക്കിഷ്ടമായി..
൩) അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌. ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

ഗുരുദേവന്‍ വിഗ്രഹം പ്രേതിഷ്ടിച്ചത് ഒരു സമൂഹത്തിന്റെ നാട്ടു നടപ്പിനെ വെല്ലു വിളിച്ചായിരുന്നു ആത്മീയത കൂട്ട് പിടിച്ച വിപ്ലാവം ആയിരുന്നു ഗുരുദേവന്‍റെത്..ഗുരുദേവന്‍ തന്നെ ആയിരുന്നു കണ്ണാടി പ്രേതിഷിട്ടിച്ചു ദൈവത്തിനെ സ്വയം കണ്ടെത്താന്‍ പറഞ്ഞത് ..അമ്പലം പൊളിച്ചു വിദ്യാലയം പണിയാന്‍ പറഞ്ഞ ഒരു കാലഘട്ടത്തിനു അപ്പുറത്തേക്ക് ജീവിച്ച ഗുരു ദേവന്‍ എന്നാ സാമുഹിക പരിഷ്കര്ത്താവിന്റെ പല കഥകളും കേരള ജനതയ്ക്ക് അറിയില്ല എന്നത് ഒരു പര്മാര്ത്മായ സത്യം ആണ് .അവര്‍ കാണുന്നത് ചില്ല്കൂട്ടില്‍ അറസ്റ്റ് ചെയ്യപെട്ട ഗുരുദേവനെ ആണ് .


 ക്ഷേത്രങ്ങളിലല്ല, വിദ്യാലയങ്ങളിലാണ് ദൈവമിരിക്കുന്നതെന്ന് ഗുരു പറഞ്ഞു.വിധ്യാഭാസത്തെ പറ്റി യും ഗുരുവിനുവ്യക്തമായ നിര്‍വചങ്ങള്‍ ഉണ്ടായിരുന്നു .
മതം ഏതു ആയാലും മനുഷന്‍ നന്നായാല്‍ മതി എന്നാ ഗുരുദേവ കാഴ്ച പാടുകള്‍ക്ക് കാലം എത്ര കഴിഞ്ഞാലും പ്രാധാന്യം ഉണ്ടാകും . വേദാന്തത്തിന്റെ അവസാന പടവിലെത്തിയ സത്യത്തിന്റെ സാക്ഷാത്ക്കാരമായ ഗുരുദേവന്‍ ആഢ്യ ബ്രാഹ്മണര്‍ ബന്ധനസ്ഥനാക്കിവെച്ചിരുന്ന മന്ത്രോച്ഛാരണങ്ങളുടേയും, വേദങ്ങളുടേയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് അവയെ സ്വതന്ത്രമായി മേയാനനുവദിച്ചു.ഇടത്ത് പക്ഷം കേരളത്തില്‍ ശക്തി ഉറപ്പിക്കും മുന്പ് ഗുരു പറഞ്ഞ ആശയങ്ങള്‍ എല്ലാം പുരോഗമാനചിന്തഗതികള്‍ ആയിരുന്നു .

ഗുരു ജീവിതത്തിന്റെ അവസാന കാലത്ത് താമസമുറപ്പിച്ചതും, നിത്യ പുജ നടത്തിയതുമായ ആലുവയില്‍ ഒരു വിഗ്രഹവും പ്രതിഷ്ഠിച്ചിരുന്നില്ലെന്ന് മാത്രമല്ല, “കെടാ വിളക്കായിരുന്നു അവിടുത്തെ പ്രതി ഷ്ഠ.       കാലം മാറി വരും, വിഗ്രഹങ്ങള്‍ തച്ചുടക്കപ്പെടും. അവിടുങ്ങളിലൊക്കെ വിദ്യായലങ്ങളും വായന ശാലകളും ഉയര്‍ന്നു. . വരും കണ്ടിരുന്നത് ഇതായിരുന്നു ഗുരു സ്വപ്നം




.  ഗുരു ദേവന്‍ എന്നാ കവി ..........


ദൈവദശകം  ആത്മോപധശ ശതകവും  മാത്രം മതി ഗുരു ദേവന്‍ എന്നാ കവിയെ തിരിച്ചറിയാന്‍ ..അവനുവ്നു ആത്മ സുഖത്തിനു ആച്ചരിക്കുവ അപരന് സുഖത്തിനായി വരണം ......എന്ന് എഴുതിയ ആത്മപദശ  ശതകം ജീവിതതിനില്‍ ഒരിക്കല്‍ എങ്കിലും വായിക്കേണ്ട ഒരു കൃതി ആണ് 
 .
.ആത്മി , ,സാമുഹികപരിഷ്കര്താവ് ,കവി എല്ലാ നിലകളിലും വ്യക്തമായ മുഖമുദ്ര പതിപ്പിച്ച ഒരു ആള്‍  സമുഹത്തില്‍  അര്‍ഹിക്കുന്ന ഒരു സ്ഥാനം ഗുരുദേവന്  കിട്ടിയോ എന്ന് ചോദിച്ചാല്‍ അതിനു ഉത്തരം സത്യം പറഞ്ഞാല്‍ ഇല്ല എന്ന് ആകും .കേരളം കണ്ട മഹാനായ  ഗുരു എന്നുള്ളതിന് ഉപരി ഈഴവനായി പോയ്യ  ദൈവം എന്ന് ആണ് ഗുരുദേവന്‍ ഇന്ന് അറിയപെടുന്നത് .


ശ്രീനാരായണയിര്‍ എന്ന് അവകാശ പെടുന്ന എത്ര പേര്‍ ഗുരുവിനെ മനസ്സിലാകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് SNDP  എന്ന സംഘടനയുടെ ഇപ്പോളത്തെ പ്രവര്‍ത്തനത്തില്‍ എന്ന് നമ്മള്‍ക്ക് മന്നസ്സിലാക്കാന്‍ പറ്റും .


ബംഗാളിന് ടാഗോറിനെ പോലെ ആകേണ്ട ആള്‍ ആണ് കേരളത്തിനു ഗുരുദേവന്‍ .ബംഗാള്‍ ഗുരുദേവിനു കിട്ടുന്ന സാമുഹിക പരിഗണന കേരളത്തിലെ ഗുരുടെവന് കിട്ടിനുണ്ടോ എന്ന് അന്ക്ഷിച്ചാല്‍ ഇല്ല എന്നാവും ഉത്തരം .












ഗുരുദേവന്‍ ഈഴവന്‍ ആയതു എങ്ങനെ ?


ഗുരുദേവസ്മാര്കങ്ങലോടുള്ള ഗുരുദേവ ദര്‍ശനങ്ങള്‍ മാറുന്നുള്ള  ആരാധന ആണ് ഗുരുദേവനെ ഈഴവ നാക്കിയ പ്രധാന പങ്ക് ..എന്ത് ആണ് ഗുരുദേവ  ദര്‍ശനങ്ങള്‍ എന്ന് ജീവിതിത്തിലൂടെ കാട്ടി കൊടുക്കേണ്ട ഗുരുദേവ ശിക്ഷ്യന്‍ മാര്‍ ഏന് പറയുന്നവര്‍ തന്നെ ഗുരുവിനോപ്പം അദേഹത്തിന്‍റെ  ദര്‍ശങ്ങളെയും  ചില്ല് കൂട്ടില്‍ അടച്ചു ,.
ഗുരുവിന്റെ ഓര്‍മ്മകള്‍ക്ക് ചരിത്രത്തില്‍ ജീവനേകാന്‍ ഏതു തരത്തിലുള്ള സ്മാരകമാണ് പണിയേണ്ടതെന്ന് സമാധിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശിഷ്യന്മാറോഡ്‌  ഗുരു നിര്‍ബന്ധമാണെങ്കില്‍ അറിവിന്റെ പ്രതീകമായ പുന്നമരത്തൈവെച്ചു പിടിപ്പിക്കാനാണ് ഉപദേശിച്ചത് എന്ന് ഗുരുദേവ പ്രതിമകള്‍ക്ക് കൈകൂപ്പുന്ന എത്ര ശിക്ഷ്യന്മാര്‍ക്ക് അറിയാം .
 .

ഗുരു പറഞ്ഞത മുഴവന്‍ മറന്നു ഗുരുദേവനെ ഒരു സ്വെന്തം ദൈവം ആക്കാന്‍ നോക്കിയാ ഈഴവര്‍ തന്നെ ആണ് ഗുരുവിനെ സമാഹൂത്ത്തില്‍ നിന്ന് ഒരു ജാതിയിലെക്ക് വലിചെടുത്തുത് .ഈ ഒരു അപകടം മുന്കുട്ടി കണ്ടിട്ട് ആകും ഗുരുദേവന്‍ ഞാന്‍ ഒരു ഈഴവന്‍ അല്ല എന്ന് എഴുതിയത് , ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ചെത്തരുത് കൊടുക്കരുത് കുടിക്കരുത് തുടങ്ങിയ നിരവധി നിര്‍വ്വചനങ്ങള്‍ ഗുരുദേവന്‍ പറഞ്ഞിരുന്ന .എങ്ങനെ ആണ്  ഒരു ശ്രീനാരയ്നിയന്‍ ജീവിക്കേണ്ടത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടുണ്ടായിരുന്നു .ഗുരു ദേവ സങ്കലപ്പം അനുസ്സരിച് മദ്യം വിഷം ആണ് ,ജാതി ഇല്ലാ ,മതം ഇല്ല ,ഗുരു ദേവ സങ്കല്‍പ്പത്തിലെ വിവാഹം പത്തു പേര്‍ മാത്രം ഒതുങ്ങുന്ന ഒരു ചടങ്ങ ആണ് ..ശ്രീനാരയ്നിയര്‍  എന്ന് അവകാശ പെടുന്ന എത്ര ചേട്ടന്‍ മാര്‍ ഉണ്ട് ഇതൊക്കെ 20% ശതമാനം എങ്കിലും പാലിക്കുന്നത് .ഗാരി ഡേവിസ് എന്നാ രണ്ടാം ലോകമഹായുദ്ധ കാലത്തേ മേയര്‍ പിന്നീട് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍  ഗുരുദേവ ചിന്തകളില്‍ ആകൃഷ്ടനായ തന്റെ ജീവിതം തന്നെ ഗുരുദേവ ദര്‍ശനങ്ങള്‍ അനുസരിചാക്കിയ്തു ചരിത്രം .
 അല്ലാതെ ഗുരുവിന്റെ ഫോട്ടോ വീട്ടില്‍ വച്ച് വിളക്ക കൊളുത്തിയാല്‍ ഒരിക്കലും ഗുരുവിന്റെ പിന്ഗാമി ആകില്ലാ .

    അനാചാരം കൊണ്ടുളവാകുന്ന അന്ധകാരത്തെ ജ്ഞാന ശക്തികൊണ്ട് (വിദ്യ) ഭസ്മീകരിക്കാനായിരുന്നു ഗുരു ആശിര്‍വദിച്ചത്. (
ഇന്ന്  കവലകള്‍ തോറും ചെറുതും വലുതുമായതും രുപസാദൃശ്യമില്ലാത്തതടക്കമുള്ള നിരവധ്  ഗുരു പ്രതിമകള്‍ റോഡു വക്കില്‍ പോലും നിരന്നുചുറ്റും പുന്തോട്ടവ. ും, നിറയെ കായ്കനി വൃക്ഷങ്ങളും, അതില്‍ ഇരിക്കാന്‍ തറയും, സമീപത്ത് വായനശാലയും ഒരു നിലവിളക്കുമായാല്‍ ക്ഷേത്രമായി എന്നു ഉപദേശിച്ച ഗുരുവിനെ ശ്രീനാരായണയിര്‍ ഒരു വിഗ്രഹം ആക്കി .ഒതുക്കി കളഞ്ഞു .
ശ്രീനരായ്നദര്‍ശനങ്ങള്‍  ബുധിസ്സം പോലെ ജീവിതത്തില്‍ പകര്ത്തവാന്‍ കഴിയുന്ന ഒന്ന് ആയിരുന്നു .എങ്കിലും ഗുരു ദര്‍ശനങ്ങള്‍ക്ക്  മുകളില്‍ ഗുരുദേവന്‍  എന്ന ഈഴവ ഗുരുവിനെ ഉയര്തികാട്ടുവാന്‍ ആണ് SNDP  എന്നാ സംഘടനായുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ എല്ലാം ..ഒരു സമൂഹത്തിന്റെ മാതൃക കാട്ട് ശ്രീനാരയനിയര്‍  ജാതി ചോദിക്കണം എന്ന് പറയും വരെ എത്തി ശ്രീനാരായണഗുരുവും ശ്രീനാരയ്നിയരും  തമ്മില്‍ ഉള്ള അകലം വളരെ ആണ് .


. ഗുരു എന്ന ദൈവം


ഒരയുസ്സിലെ ജീവിതത്തിലെ ഓരോ പ്രവൃത്തികളുമാണ് ഇന്ന് അദ്ധേഹത്തെ ജനമനസ്സുകളില്‍ ദൈവതുല്ല്യനക്കിയത് . ഗുരുവിന്റെ കാലശേഷം ഗുരുവിന്റെ പത പിന്തുടരുന്നതില്‍ ശിഷ്യര്‍ക്കുവന്ന അപാകതയാകാം പില്‍ക്കാലങ്ങളില്‍ ഗുരുവിനെ ജനങ്ങള്‍ പഠിക്കാന്‍ ഇടയാകതിരുന്നതും ഒരു മഹാ പ്രതിഭ ഒരു സമുദായത്തിനുള്ളില്‍ ഒതുങ്ങിപോയതും. എങ്കിലും ഗുരുദേവന്‍ എന്നാ ദൈവത്തെ വിമര്‍ശിക്കുന്നതില്‍ അര്‍ഥം ഇല്ലാ 
ഗുരുദേവന്‍ ഒരു ദൈവം അല്ല എന്ന് മുറവിളി കൂട്ടുന്ന്‍ ഒരു പാട് പേരുണ്ട് ..അവരോട എനിക്ക് ഒന്നേ ചോദിക്കാനുള്ള ദൈവം അആകാന്‍ ഉള്ള യോഗ്യത എന്ത് ആണ് ..അങ്ങനെ ഒരു ആളെ  പറ്റി ലോകത്തില്‍ കഥകള്‍ മാത്രെമേ ഉണ്ടാകു എന്നുള്ളത്ആണോ ?  ..എന്റെ അഭിപ്രായത്തില്‍ ദൈവം  എന്നത് നമ്മുക്ക് വിശ്വാസം ഉള്ള എന്തിനെയും നമ്മുക്ക് ദൈവം ആക്കം.അത് അച്ഛന്‍ ആകാം അമ്മായാകം ഗുരുവാകം അല്ലെങ്കില്‍ താന്‍ തന്നെ യാകം  .."മനുഷന്  വേണ്ടി മതി ദൈവങ്ങള്‍ അല്ലാതെ ദൈവങ്ങള്‍ക്ക് വേണ്ടി ആകരുത് മനുഷന്‍" ..അല്ലാതെ തന്നെ മാത്രം ആരാധിക്കണം എന്ന് കുട്ടികളെ പോലെ വാശി പിടിക്കുന്ന ,പായസം കൈകൂലി വാങ്ങി എന്ത് കൊല്ലരുതാംയുയും ക്ഷമിക്കുന്ന ദൈവം എന്നാ സങ്കല്‍പ്പം ഒരു സ്വാര്‍ത്ഥ മനുഷനെക്കള്‍ കഷ്ടം ആണ് ..ശ്രീനാരായണ ഗുരു എന്നാ ദൈവം അതിനെക്കാള്‍ എത്രയോ ഭേതം ആണ് ..എങ്കിലും ഗുരു ദേവനെ ദൈവം മാത്രം ആകിയ ശ്രീനാരയനിയര്‍  ആണ് ഗുരുവിനെ സമൂഹത്തില്‍ നിന്ന് ചില്ല് കൂട്ടില്‍ എത്തിച്ചതും SNDP  എന്നാല്‍ ഈഴവകരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഉള്ള ഒരു സങ്കടന ആക്കി മാറ്റിയതും .പൂജിക്കെണ്ടതും പിന്തുടരുണ്ട്തും ഗുരുദേവ ദര്‍ശനങ്ങള്‍ ആണ് അല്ലാതെ ഗുരുദേവന എന്നാ വിഗ്രഹത്തെ അല്ല ..ഇന്നത്തെ ശ്രീനാരയനിയിരുടെ ആരാധനകള്‍ കണ്ടാല്‍ ഗുരുദേവന്‍ ചെയ്ത പോയതോര്‍ത്ത പശ്ചാതപ്പിക്കും ..വിഗ്രഹം കഴുകിയ മലിന ജലം പ്രസാദമായി പാനം ചെയ്യിക്കാനാണ് ചില ഭക്തി വ്യവസായികള്‍ മല്‍സരിക്കുന്നത്. 
മനുഷന്‍ ഉള്ളത്ര കാലം പ്രാധാന്യം ഉള്ള ഗുരുദേവ ദര്‍ശനങ്ങള്‍ ആണ് യതാര്‍ത്ഥ ശ്രീനാരയനിയര്‍  ഉയര്‍ത്തി കാട്ടെണ്ടാത് .അല്ലാതെ ഗുരുദേവ ജയന്തിയുടെ മദ്യപിച്ചു ഉള്ള ശക്തിപ്രേകാടനം  അല്ല  .അലാതെ ഈഴവന്‍ ആയി ജനിച്ചു എന്നത് കൊണ്ട് ശ്രീനാരയനിയന്‍  എന്ന് അഹങ്കരിച്ചാല്‍ നസ്ടപെടുന്ന പേര് കേരളം കണ്ട ,ഗാന്ധിയും ടാഗോറും വന്നു സന്ദര്‍ശിച്ച ഒരു യുഗപുരുഷന്റെ ആണ് ..



Comments

  1. "ഹിന്ദു"മതം എന്നൊരു മതമില്ല എന്ന് ഗുരുദേവൻ പറഞ്ഞതിനെ മറന്നാണ് ചിന്ത.

    ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
    ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
    കപടയതിയ്ക്കു കരസ്ഥമാകുവിലെ-
    ന്നും ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.

    ReplyDelete
  2. നന്നായിരിക്കുന്നു . വസ്തുനിഷ്ഠമായ നിരീക്ഷണം . അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി ...മനസ്സില്‍ തോന്നിയത് കുറെ കാലം മുന്‍പ് ഇട്ടതാണ് ..........

      Delete
  3. നല്ല ലേഖനം..

    ReplyDelete
  4. തീയ്യരും ഈഴവരും പരസ്പരബന്ധമില്ലാത്ത ജാതികൾ



    1. തീയ്യർ ഒരു പ്രത്യേക വംശമാണു എന്നതിനു ഏറ്റവും വലിയ തെളിവാണു അവരിൽ കാണുന്ന ഗോത്രീയത(ഇല്ലം സമ്പ്രദായം) . എട്ട്‌ ഇല്ലങ്ങൾ ചേർന്ന വംശമാണു തീയ്യർ.
    പൗരാണികത്വവും പാരമ്പര്യവും നിലനിർത്തുന്ന വംശങ്ങളുടെ പ്രത്യേകതയാണിത്‌.
    i
    എന്നാൽ ഈഴവരിൽ ഗോത്രീയത എന്ന സമ്പ്രദായം ഇല്ല.

    2.ഈഴവ എന്നത്‌ പരസ്പര ബന്ധം ഇല്ലാത്ത പല ജാതികൾ ചേർന്ന ഒരു കൂട്ടം ആണു. ഇഴുവ,ഇഴവ,ഇരുവ,ഇരവ,ഇളവ,ഇളുവ,ചോവൻ,ചോൻ ,പണിക്കർ,ചാന്നാർ ,ഈഴവാത്തി തുടങ്ങിയ ഒരുപാട്‌ ജാതികളുടെ ഒരു കൂട്ടം. ഇതിൽ പല ജാതികൾക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല.

    എന്നാൽ തീയ്യ എന്നത്‌ വ്യക്തമായ ഒരു വംശം തന്നെയാണു. അവരുടേതായ ഒരു സ്വത്വവും സംസ്കാരവുമുള്ള വംശം.

    3.പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരുന്ന രണ്ട്‌ വിഭാഗങ്ങൾ ആയിരുന്നു ഇവ രണ്ടും.

    4.തീയ്യർ സ്വതന്ത്രമായ കഴക ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമുദായത്തെ ക്രമീകരിക്കുന്നത്‌.

    എന്നാൽ ഈഴവർക്ക്‌ ഒരു സ്വതന്ത്രസംവിധാനമോ വ്യവസ്ഥയോ ഇല്ല.

    5.ബ്രിട്ടീഷ്‌ ഇൻഡ്യയിൽ മലബാറിൽ ഏറ്റവും കൂടുതൽ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരാണു.

    ഈഴവർക്ക്‌ വോട്ടവകാശം ഉണ്ടായിരുന്നില്ല.

    6.തീയ്യർ മരുമക്കത്തായം പിന്തുടർന്നു വന്നിരുന്നവരാണു.

    എന്നാൽ ഈഴവർ മക്കത്തായം പിന്തുടർന്നു വന്നവർ.

    7.തീയ്യർക്കിടയിൽ സ്ത്രീധനമില്ല .
    തീയ്യരിൽ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഉണ്ടായിരുന്നു. പാരമ്പര്യ, അവകാശക്കൈമാറ്റം അമ്മയിലൂടെ.

    എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധനസമ്പ്രദായം ഉണ്ട്‌. സ്ത്രീകൾക്ക്‌ സ്വത്തവകാശം ഇല്ലായിരുന്നു. പാരമ്പര്യക്കൈമാറ്റം അച്ഛനിലൂടെ.

    8.തീയ്യരുടെയും ഈഴവരുടെയും ഗ്രിഹനിർമ്മാണശൈലി വ്യത്യസ്തമാണു.



    9.ഈഴവർ ബൗദ്ധപാരമ്പര്യം പേറുന്നു എന്ന് വാദിക്കുന്നവരാണു.

    എന്നാൽ തീയ്യർക്ക്‌ ബുദ്ധമതവുമായി ബന്ധമില്ല.


    10.തീയ്യരുടെ ശരീരഘടന മെഡിറ്ററേനിയൻ ടൈപ്‌ ആണു

    ഈഴവരുടെ ശരീരഘടന ശ്രീ ലങ്കൻ ടൈപ്‌ (coastal migrated human race)

    11.തീയ്യരിൽ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്‌. സാത്വികവും രാജസവും താമസവുമായ ആരാധനകൾ ചെയ്യുന്ന വിഭാഗമാണു തീയ്യർ.

    12.തീയ്യർ പഴയ മദ്രാസ്‌ പ്രവിശ്യയിലെ മലബാർ ജില്ലയിൽ ഉണ്ടായിരുന്ന ഒരു പ്രബലവിഭാഗമാണു. അവർ ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഗവ: ഉദ്യോഗങ്ങളിൽ വലിയൊരു ഭാഗം കയ്യാളിയവരാണു. ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഒരു ഫോർവേഡ്‌ കാസ്റ്റ്‌ ആയ വിഭാഗമായിരുന്നു തീയ്യർ. (സ്വാതന്ത്ര്യത്തിനു ശേഷം 1960 ൽ ആർ ശങ്കർ ആണു തീയ്യരെ ഒ ബി സി ആക്കിയതും പിന്നീട്‌ ഈഴവർ തീയ്യർ ഒന്നാണെന്ന് പ്രചരിപ്പിച്ചതും).

    13.ഈഴവർ പഠിക്കുന്ന കളരി നാടാർ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു.

    എന്നാൽ തീയ്യരുടെത്‌ കടത്തനാടൻ,തുളുനാടൻ ശൈലിയും.

    14.തീയ്യർ haplogroup L വിഭാഗത്തിൽ പെടുന്നു - caucasoid race , Indo Aryans.

    ഈഴവർ haplogroup C വിഭാഗത്തിൽ പെടുന്നു. Astraloid race ,Dravidians

    15.കോഴിക്കോട്‌ കോരപ്പുഴയ്ക്ക്‌ വടക്കു ഭാഗത്ത്‌ മാത്രം ജീവിച്ചിരുന്ന വിഭാഗമാണു തീയ്യർ, ഈഴവർ തിരുവിതാംകൂർ ഭാഗത്തും , രണ്ടു ഭാഗങ്ങളും തമ്മിൽ 400 കിലോമീറ്ററിന്റെ അകലം ഉണ്ട്‌.

    ഇൻഡ്യൻ ഗവൺമന്റ്‌ രേഖകളിൽ തീയ്യരെ പ്രത്യേകവിഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു.

    16.തീയ്യരുടെ മരണ, വിവാഹകർമ്മങ്ങൾ ഈഴവരുടേതിൽ നിന്നും വ്യത്യസ്തമാണു.

    ReplyDelete

Post a Comment

Popular posts from this blog

ഒരു നനഞ്ഞ ഓണക്കാലത്ത്

പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ് ..നാളെ ആണ് ഉത്രാടം ..പൊന്‍ വിയല്‍ നിറഞ്ഞ പുലരികള്‍  ..നിറഞ്ഞ പാടങ്ങളും.തൊടിയില്‍ വിരുന്ന വരുന്ന വസന്തവും എല്ലാം ആയുള്ള ഒരു ഓണം മനസ്സില്‍ എന്നും ബാക്കി ഉണ്ട് ....ഒന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ ഉള്‍പെടെയുള്ള എന്‍റെ തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്‍ മാര്‍ ആണ് കാരണം ..ജീവിതത്തിന്‍റെ കുറെ കാലമെങ്കിലും ഞങ്ങള്‍ എന്ത് ആണ് ഓണം എന്ന് നേരിട്ട് കണ്ടിട്ട് ഉണ്ട് .പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന യഥാര്ത ഓണത്തിന്‍റെ മരണവും . ടി.വി ചാന്നലുകളും ,ഇലക്ട്രോണിക് കമ്പനികളും ...പിന്നെ മറ്റു ഏതൊക്കെയോ ആഗോളവത്ക്കരണ ചേട്ടന്മാരും ഉണ്ടാക്കിയെടുത്ത പുതിയ ഓണം .ഈ ഓണവും ഒരു വിളവെടുപ്പിന്‍റെ ആണ് ..കുറെ കച്ചവട കാരുടെ വിളവെടുപ്പിനെ ഉത്സവും ..     പണ്ട് നമ്മുടെ തലമുറ  ഓണം അറിഞ്ഞിരുന്നത്  കലണ്ടറില്‍ നോക്കിയാവില്ല ..പ്രുകൃതിയുടെ മാറ്റത്തില്‍ നിറഞ്ഞ ചെടികളില്‍ വിടരുന്ന പൂക്കളില്‍ നിന്ന് ആയിരുന്നു ....ഓണം വന്നത് നമ്മുടെ മുറ്റത്ത് ആയിരുന്നു .അല്ലാതെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നമ്മള്‍ ഓണത്തിനെ അവര്‍ ഇറക്കമതി ചെയ്യുക അല്ലായിരുന്നു ..എങ്കിലും ഇതിനു ആരെയും കുറ്റം പറയെണ്ടിത് അല്ല ..ഇത

കുട്ടികള്‍ കുട്ടികള്‍ ആയിരിക്കട്ടെ

            അത്ഭുത ബാലന്‍ മാരുടെ ബാലികമാരുടെ എണ്ണം ഇപ്പോള്‍ കൂടതല്‍ ആണ് ..10 വയസ്സ് കാരന്‍ ചെയ്ത  വെബ്സൈറ്റ് ..ചരിത്രത്തില്‍  എന്തിനെ പറ്റിയും ചോദിച്ചാലും ഉത്തരം പറയുന്ന പത്താം ക്ലാസ്സ്‌ കാരന്‍ .സെക്കന്‍റുകള്‍ കൊണ്ട് കണക്കിലെ ഉത്തരങ്ങള്‍ കണ്ടുതുന്ന 9 വയസുകാരി...13 വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ കുട്ടി...വായും പൊളിച്ചു ഇതെക്കോ കേള്‍ക്കുമ്പോള്‍ നമ്മള്‍ കാണാത പോകനാത്ത മറ്റു ചില  അത്ഭുത ബാലന്‍ മാ രും ഉണ്ട് . 20 വയസ്സില്‍ കോടീശ്വരന്‍ ആയ ശബരിനാത് ,10-17 വയസ്സനു ഇടയ്ക്ക് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത എണ്ണം അറ്റ കുട്ടികള്‍ ..പിന്നെയും കുട്ടി കുറ്റവാളികളുടെ എണ്ണം കണക്കില്‍ കൂടതല്‍ ആണ് .          പിണറായി വിജയന്‍റെ ജട്ടി jokey  ആണെന്നെതും  ,ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന്‍ കൂട്ടുകാരന്റെ പെന്‍സില്‍ കട്ട് എന്നും  facebook ഉം email വഴിയും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ കാട്ടിയ ഉത്സാഹം കാട്ടാതെ പോയ്യ കേരളത്തെ നടുക്കിയ ഒരു സംഭവം ഉണ്ട് .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി തന്‍റെ സഹപാഠിയെ ദാരുണമായി കൊലപെടുത്തിയ സംഭവം . മരണം അടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടെയും അനിയന്‍റെയും കണ്ണുനീര്‍ ഒരു സമൂഹത്തിന്‍